പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന.ജനുവരി ആദ്യം പേടിഎമ്മിലെ 3.1 ശതമാനം ഓഹരികള്‍ 536.95 രൂപ നിരക്കില്‍ അലിബാബ വിറ്റിരുന്നു. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച്‌ 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്.2022-23ലെ മൂന്നാം പാദത്തില്‍ നഷ്ടം കുറച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പേടിഎം ഓഹരി വില ഉയരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലിബാബ ഓഹരികള്‍ വിറ്റത്. നവംബറില്‍ സൊമാറ്റോയിലെ 3 ശതമാനം ഓഹരികളും അലിബാബ വിറ്റിരുന്നു.ഒരു വലിയ നിക്ഷേപക സ്ഥാപനം 3.4 ശതമാനം ഓഹരികള്‍ വിറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില രാവിലെ ഇടിഞ്ഞിരുന്നു. നിലവില്‍ 7.29 ശതമാനത്തോളം താഴ്ന്ന് 354.60 രൂപയിലാണ് പേടിഎം ഓഹരികളുടെ വ്യാപാരം.