ജില്ലയിൽ എട്ടുപേർക്ക് എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കരുതൽ വേണമെന്ന് ജില്ല ആരോഗ്യ വകുപ്പ്. സങ്കീർണമായ സാഹചര്യം ഇല്ലെന്നും ഡി.എം.ഒ പറഞ്ഞു. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണ്. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. എച്ച് വണ്‍ എന്‍ വണ്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് വിധേയരാകണം. മാസ്‌ക് ഉപയോഗിച്ചു നിർബദ്ധമായും വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക. പൊതുസ്ഥലത്ത് തുപ്പരുത്, രോഗമുള്ളവരുമായി അടുത്ത് ഇടപഴകരുത്, ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക, മൊബൈല്‍ ഫോൺ കൈമാറി ഉപയോഗിക്കരുത്, പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. എന്നീ നിർദേശങ്ങൾ പാലിച്ചാൽ രോഗവ്യാപനം ഒഴിവാക്കാം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.