ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും നല്കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം.ആൻഡ്രോയിഡിനെതിരായി യൂറോപ്യൻ കമ്മീഷൻ പുറപ്പെടുവിച്ച 2018 ലെ ലാൻഡ്‌മാർക്ക് വിധിയെത്തുടർന്ന് നല്കിയ നടപടികളേക്കാൾ കൂടുതൽ നടപടികളുണ്ടാകുന്നുണ്ട്. അതിനെ തുടർന്ന് ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഗൂഗിൾ ആശങ്കയറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ 600 മില്യൺ സ്‌മാർട്ട്‌ഫോണുകളിൽ 97 ശതമാനവും ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്, അതേസമയം യൂറോപ്പിൽ 550 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളിൽ 75 ശതമാനവും ഈ സിസ്റ്റം തന്നെയാണെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നു.ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ ആൻഡ്രോയിഡിലെ തങ്ങളുടെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്യുകയും ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ടതും സെർച്ചിന്റെ പ്രത്യേകത ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള ഉപകരണ നിർമ്മാതാക്കൾക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞതായി ഒക്ടോബറിൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിധിച്ചു. ഗൂഗിളിന് 161 മില്യൺ ഡോളർ (ഏകദേശം 1300 കോടി രൂപ) പിഴയും ചുമത്തി.രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിയ്ക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് നേരത്തെ ഗൂഗിളിന്റെ മുന്നറിയിപ്പ് എത്തിയിരുന്നു. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറഞ്ഞിട്ടുണ്ട്. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്.