2019-ൽ ഡൽഹിയിലെ മീസിൽസ്-റുബെല്ല വാക്സിനേഷൻ പ്രചാരണം കോടതിയലക്ഷ്യത്തെ തുടർന്ന് നിർത്തിവച്ചു. എന്നാൽ ആരോഗ്യവകുപ്പ് ഇപ്പോൾ തങ്ങളുടെ ആശുപത്രികളിലൂടെയും ഡിസ്പെൻസറികളിലൂടെയും കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചു. കോടതിയലക്ഷ്യക്കേസ് മൂലം നിർത്തിവെച്ച പ്രചാരണം ഇപ്പൊൾ നാല് വർഷത്തിന് ശേഷം ആരോഗ്യവകുപ്പ് ആരംഭിച്ചു. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ വാക്സിനേഷൻ നൽകാനുള്ള ഒരു മാസത്തെ ക്യാമ്പയ്ൻ ആരോഗ്യവകുപ്പ് ആരംഭിച്ചു. ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അഞ്ചാംപനി കേസുകൾ വർധിച്ചതിനെ തുടർന്നാണ് പ്രചാരണം […]
സംസ്ഥാനത്ത് പേവിഷ വാക്സീൻ തദ്ദേശീയമായി നിർമിക്കും,കാരുണ്യക്ക് 574.5കോടി, പൊതുജനാരോഗ്യത്തിന് 2828.33 കോടി
സംസ്ഥാന ബജറ്റ് പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. കെയർ പോളിസി നടപ്പാക്കാൻ 5 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനറെ സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക.എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി […]
പൊതുജനാരോഗ്യത്തിനായി ബജറ്റിൽ 2,828.33 കോടി രൂപ വകയിരുത്തുന്നു.
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ വിലക്കയറ്റം നേരിടാൻ ബാലഗോപാൽ 2,000 കോടി രൂപ അനുവദിച്ചു. കേരളം വളർച്ചയുടെ സമൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചെത്തി. സംസ്ഥാനം കൊവിഡ് വെല്ലുവിളികളെ ധീരമായി അതിജീവിച്ചെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വിയർപ്പ് സാമ്പിളുകളിൽ നിന്ന് കോവിഡ്-19 കണ്ടെത്താനാകും എന്ന് തെളിയിച് ഇന്ത്യൻ ശാസ്ത്രജ്ഞൻ
വിയർപ്പ് സാമ്പിളുകളിൽ നിന്ന് കോവിഡ്-19 കണ്ടെത്താനാകുന്ന ബയോസെൻസർ വികസിപ്പിച്ച് ഗ്രേറ്റർ നോയിഡയിലെ ക്വാണ്ട കാൽക്കുലസിലെ മുതിർന്ന ശാസ്ത്രജ്ഞനായ അമിത് ദുബെ.ഗ്രഹത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കൃത്യമായ, വിശ്വസനീയമായ അൾട്രാ-സ്മോൾ ഗോൾഡ് നാനോക്ലസ്റ്ററുകൾ സൃഷ്ടിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.തൊണ്ടയിലൂടെയോ മൂക്കിലു ടെയോ അല്ലാതെ ഒരു വ്യക്തിയുടെ വിയർപ്പ് ഉപയോഗിച്ച് COVID-19 തിരിച്ചറിയാൻ കഴിയും എന്ന് അമിത് ദുബെ അവകാശപ്പെടുന്നു.
പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികൾ മരിക്കുന്നു,
ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. പോഷകാഹാരക്കുറവ്, അനധികൃത സ്വർണഖനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ എന്നിവ കാരണം കുട്ടികൾ മരിക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിലേറെയും ഭേദമാക്കാവുന്ന അസുഖങ്ങളായിരുന്നു കുട്ടികൾക്ക് ബാധിച്ചത്. ഏറെ കുട്ടികളെയും ബാധിച്ചത് പോഷകാഹാരക്കുറവാണ്. കൂടാതെ, മലേറിയ, വയറിളക്കം, ഇവിടുത്തെ സ്വർണഖനിയിൽ ഉപയോഗിക്കുന്ന മെർക്കുറി […]